Skip to main content

വേഗത്തിൽ വായിക്കുക:ഈ ലേഖനം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാവും


ഭയപ്പെടേണ്ട. ഇതു  യാഥാർത്ഥ്യമല്ല.പക്ഷെ സമീപ ഭാവിയിൽ ഇത്തരത്തിൽ ആയിരിക്കാം നിങ്ങളുടെ ഇന്റർനെറ്റ്‌ അനുഭവങ്ങൾ.ഇന്റർനെറ്റ്‌ പ്രൈവസിയിലെ  അടുത്ത ചുവടുവെപ്പാണു സ്‌ഥിരമായി  അപ്രത്യക്ഷമാവുന്ന ഇന്റർനെറ്റ്‌ സംഭാഷണങ്ങളും ഡാറ്റയും.
 
ഇമെയിലുകൾ,ഫേസ്‌ബുക്ക്‌ മെസേജുകൾ,ഗൂഗിൾ ഡോകുമെന്റുകൾ, ബ്ലോഗ് പോസ്റ്റുകൾ ഇവയെല്ലാം നിമിഷങ്ങൾക്കുള്ളിൽ  അപ്രത്യക്‌ഷമാക്കുന്ന  ഒരു  സോഫ്‌റ്റ്‌വെയർ അമേരിക്കയിലെ വാഷിങ്‌ടൺ  യൂണിവേർസിറ്റിയാണു പുറത്തിറക്കിയിരിക്കുന്നത്‌.'വാനിഷ്‌' എന്നാണ്‌ പേരിനെ അന്വർത്ഥമാക്കുന്ന ഈ സോഫ്‌റ്റ്‌വെയറിന്റെ പേര്‌. ഇന്റർനെറ്റിലൂടെ ഇന്നു ക്രിയേറ്റ്‌ ചെയ്യപ്പെടുന്നതും,ഷെയർ ചെയ്യപ്പെടുന്നതും,ഓൺലൈനിൽ സൂക്ഷിക്കുന്നതുമായ  ഡാറ്റയുടെ അളവ് അവിശ്വസനീയമാണ്‌.യൂസർ ഡിലീറ്റ്‌ ചെയ്തതിനു  ശേഷവും ഈ ഡോക്യുമെന്റുകൾ സെർവറുകളുടെ  ഹാർഡ് ഡിസ്കുകളിൽ  വർഷങ്ങളോളം ശേഷിക്കും.

വാനിഷിന്റെ  സഹായത്തോടെ ഈ ഡാറ്റ ഒരു  സമയ പരിധിക്കു ശേഷം വായിക്കാനാവാത്ത  രീതിയിലേക്ക്‌ ഫോർമാറ്റ് ചെയ്യപ്പെടുന്നു.ഈ  സമയപരിധി യൂസറിനു നിശ്ചയിച്ച് നൽകാവുന്നതാണ് ‌. പാസ്‌വേഡ്‌,ഡാറ്റ എൻക്രിപ്‌ഷൻ തുടങ്ങിയ മറ്റുള്ള സെക്യൂരിറ്റി മാർഗ്ഗങ്ങളിൽ നിന്നു വ്യത്യസ്തമായി വാനിഷ്‌ ഒരു ഡോക്യൂമെന്റിനെ എന്നെന്നേക്കുമായി വായിക്കാനാവാത്ത  വിധം നശിപ്പിക്കുന്നു.
READ MORE

Comments

Popular posts from this blog

വിദ്യാര്‍ഥിരക്ഷയ്ക്ക് സ്‌കൂളുകളില്‍ സെല്‍ വരുന്നു

ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥികളെ തല്ലുകയും മാനസികമായി ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ കാലയളവില്‍ അവരെ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷ (എന്‍.സി.പി.സി.ആര്‍.)ന്റേതാണ് ശുപാര്‍ശ. കുട്ടികള്‍ക്കെതിരായ ശാരീരിക-മാനസിക പീഡനം, ലൈംഗികാക്രമണം, വിവേചനം തുടങ്ങിയ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്‍ വേണം. വിദ്യാര്‍ഥികള്‍, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിക്കാണ് രൂപംനല്‍കേണ്ടത്. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്താണ് തിങ്കളാഴ്ച പുറത്തിറക്കിയത്. Read more  

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

                                                           ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. Read more in mat...