Skip to main content

പാവപ്പെട്ടവരുടെ സഭ തന്റെ ലക്ഷ്യം: ഫ്രാന്‍സീസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന പാവപ്പെട്ട സഭയായി കത്തോലിക്കാ സഭ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഗതികള്‍ക്കുവേണ്ടി ജീവിച്ച അസീസിയയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതെന്ന് പാപ്പ പറഞ്ഞു. 'കോണ്‍ക്ലേവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലോഡിയോ ഹംസ് ആണ് എന്റെ അടുത്തിരുന്നിരുന്നത്. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, ചുംബിച്ചു. പാവങ്ങളെ ഒരിക്കലും മറക്കരുതെന്ന് പറഞ്ഞു. അതെന്നെ സ്പര്‍ശിച്ചു. അസീസിയയിലെ ഫ്രാന്‍സിസ് പുണ്യവാളനെയാണ് ഞാന്‍ പെട്ടെന്നോര്‍ത്തത്. ദാരിദ്ര്യത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച വിശുദ്ധനാണ് അദ്ദേഹം. ആ പേര് സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു'- പാപ്പ വിശദീകരിച്ചു.

Comments

Popular posts from this blog

സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ 2013-14

 നോമിനേഷന്‍  ഫോമിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. Circular for school parliament election 2013-14 Academic year
    ഛായാചിത്രങ്ങള്‍, ഛായാ ചിത്രഭാഗങ്ങള്‍ എന്നിവ ചേര്‍ത്തു നിര്‍മ്മിക്കുന്ന കൊളാഷിനെ ഫോട്ടോ മൊണ്ടാഷ് എന്നാണ് വിളിക്കുക. ചിത്രങ്ങളുടെ വെറും കൂട്ടി ചേര്‍ക്കല്‍ എന്നതിലുപരിയായി ഈ സങ്കേതത്തിന് മറ്റുപയോഗങ്ങളുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ താഴെ ചേര്‍ത്തിരിക്കുന്ന വിക്കിപീഡിയ പേജ് കാണുക. Wikipedia : Photo Montage

ദൈവകണം കണ്ടെത്തിയ യന്ത്രം

ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. പക്ഷേ അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക